ന്യൂഡൽഹി: ഇന്ത്യക്ക് ക്രൂഡ് ഓയിൽ നല്കാൻ തങ്ങൾ എപ്പോഴും സന്നദ്ധമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെ ആഗോള എണ്ണവിലയിൽ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ ഉപയോഗത്തിനുള്ള 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഇതിലേറെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
യുഎസുമായുള്ള വ്യാപാരക്കരാർ ഒപ്പുവച്ചതിനു പിന്നാലെ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായി.